‘എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക് സുരക്ഷിതത്വം തോന്നി..’ – യുവതിയുടെ കുറിപ്പ് വൈറൽ

സുരേഷ് ഗോപിയും വിവാദങ്ങളും ഒരിക്കലും അവസാനിക്കാത്ത കാര്യമായി ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തകയോട് ചൂണ്ടായി സംസാരിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ കത്തിനിൽക്കുകയാണ്. ഇതിനിടയിലും സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്.

സുരേഷ് ഗോപിയെ പറ്റിയുള്ള വിമർശനങ്ങൾക്ക് ഇടയിലും അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും സംബന്ധിച്ചുള്ള പിന്തുണച്ചുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കരുതലിനെ കുറിച്ചുള്ള ഒരു യുവതിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. “ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു അച്ഛനെ പോലെ എന്റെ മോളെ അടുപ്പിച്ച് നിർത്തി ഭാവി ജീവിതത്തിൽ വിദ്യാഭ്യാസ പരമായ കാര്യങ്ങളുടെ നന്മ പറഞ്ഞു നൽകി.

അതിന് വേണ്ട മാർഗനിർദേശം നൽകിയ അങ്ങയുടെ സന്മനസ്സിന് നന്ദി.. എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അതുപോലെ ലോകം എമ്പാടുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം അങ്ങയുടെ കരുതലും സ്നേഹവും വേണം. അവരുടെ ഏട്ടനായും അച്ഛനായും സഹോദരനേയും എല്ലാം.. സമൂഹത്തിന് നന്മ ചെയ്യുന്ന അങ്ങയുടെ നല്ല മനസ്സിനെ തിരിച്ചറിയുവാൻ ഇനിയെങ്കിലും ജനസമൂഹത്തിന് കേരള ജനതയ്ക്ക് കഴിയട്ടെ.. എന്ന വിശ്വാസം ഒന്നും എനിക്കില്ല!

നല്ലത് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പറഞ്ഞ് നൽകുവാനുമുല്ല സംസ്കാരം നമ്മുക്ക് കിട്ടണമെന്നുണ്ടെങ്കിൽ നല്ല അച്ഛനും അമ്മയ്ക്കും പിറക്കണം. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എന്റെ സുഹൃത്തുക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. യാഥാർഥ്യം പറയുമ്പോൾ വിഷമം തോന്നരുത്. അനേകായിരം ജനങ്ങൾ സുരേഷ് ഗോപിയെന്ന നന്മ നിറഞ്ഞ മനുഷ്യന്റെ നന്മകൾ കൊണ്ട് സഹായം കൊണ്ടും ജീവിക്കുന്നുണ്ട്. രാഷ്ട്രീയം നോക്കാതെ ജാതിമതഭേതമില്ലാതെ സഹായത്തിന് അർഹമായ ആളുകളെ സഹായിക്കുന്നുണ്ട്.

അവർക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കരുത്. ശ്രീ സുരേഷ് ഗോപി എന്ന മഹാനടനെ വാക്കുകൾ കൊണ്ട് അപകീർത്തിപ്പെടുത്തുവാൻ നോക്കുന്ന ആരായാലും ഒന്ന് ഓർക്കുക അദ്ദേഹത്തെ അല്ല നിങ്ങൾ അപകീർത്തിപ്പെടുത്തുന്നത്. അദ്ദേഹം മൂലം സഹായം ലഭിക്കുന്ന പാവപ്പെട്ട നമ്മുടെ ജന വിഭാഗത്തെയാണ്. രാഷ്ട്രീയം മാറ്റി നിർത്തി നല്ലത് പ്രവർത്തിക്കുക. ജനസമൂഹത്തിന് വേണ്ടി നന്മ ചെയ്യൂ. പ്രാർത്ഥനയോടെ ധന്യ രാമചന്ദ്രൻ..”, യുവതി ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് യുവതിയുടെ കുറിപ്പ് ഏറ്റെടുത്തത്.