സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങിയതിന്റെയും സന്തോഷം നടി രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. “ഇന്നൊരു ശുഭദിനം ആയിരുന്നു.. ഗുരുവായൂരപ്പന്റെ സന്നിധിയിൽവച്ച് സുരേഷേട്ടന്റെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹചടങ്ങ് ഭംഗിയായി കഴിഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢിപകർന്നു.
ഓരോ കലാകാരനെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുന്നതിൽ സുരേഷേട്ടൻ കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യ മര്യാദയും പ്രകടമാക്കുന്ന ഒന്നായിരുന്നു. ഒരു പൊതുവ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം മാത്രമല്ല, കലാപരമായ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ വില മതിപ്പും ഇതിൽ പ്രകടമായിരുന്നു. അത്തരം വ്യക്തിപരമായ ഇടപെടലുകൾ ആഘോഷത്തെ കൂടുതൽ ഹൃദ്യവും അവിസ്മരണീയവുമാക്കി.
അയോധ്യയിൽ നിന്നുള്ള അക്ഷതം എന്ന പ്രധാന മന്ത്രിയുടെ ചിന്താപൂർവ്വമായ സമ്മാനം, ശുഭകരമായ സംഭവത്തിന് ഒരു ദൈവികസ്പർശം നൽകുന്നത് ആയിരുന്നു. അദ്ദേഹം ആ പ്രസാദം ഞാൻ ഉൾപ്പടെ അവിടെ നിന്ന എല്ലാകലാകാരന്മാർക്കും ഇന്ന് വിവാഹിതരായ മറ്റുദമ്പതികൾക്കും കൈമാറിയത് ദൈവീക അനുഭൂതിയായി മാറി. ഇത്രയും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചോർക്കുമ്പോൾ, ഇതൊരു അനുഗ്രഹമാണ്. എന്റെ കണ്ണൻ, ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചു തന്ന ഒരു പുണ്യനിമിഷം! സത്സംഗം!
ഗുരുവായൂരുമായുള്ള ദൈവികബന്ധവും ഈ സത്സംഗത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങളും ഭൗതിക ആഘോഷങ്ങളെ മറികടക്കുന്ന ആത്മീയപ്രാധാന്യത്തിന്റെ ഒരു ബോധം എന്നിൽ സൃഷ്ടിച്ചു. വീണ്ടും അമൃതുനുകരുന്ന അനുഭൂതി ഭഗവാൻ സമ്മാനിച്ചു. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ നയിക്കപ്പെടുന്ന സ്നേഹവും, വിവേകവും, ദൈവികകൃപയും നിറഞ്ഞ ഒരുയാത്ര ഭാഗ്യക്കും ശ്രേയസ്സിനും ഉണ്ടാകട്ടെ. പ്രിയ സുരേഷേട്ടാ.. എന്നേയും ചേർത്തു നിർത്തിയതിന് ഒരുപാട് സ്നേഹം, ഒരുപാട് ബഹുമാനം..”, രചന കുറിച്ചു.