‘ഞാൻ ചെരുപ്പുകടയിൽ തന്നെയാണ്, പക്ഷേ ബാക്കി പ്രചരിച്ചത് ഒന്നും സത്യമല്ല..’ – പ്രതികരിച്ച് അനിയത്തി പ്രാവിലെ നടൻ ഷാജിൻ

ഫാസിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നാണ് അനിയത്തിപ്രാവ്. അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

അതിൽ ശാലിനി അവതരിപ്പിച്ച മിനിയുടെ ചേട്ടന്മാരിൽ ഒരാളായി അഭിനയിച്ച നടനായിരുന്നു ഷാജിൻ. കൂട്ടത്തിൽ ഏറ്റവും വാശിയും പകയുമുള്ള വർക്കി എന്ന കഥാപാത്രത്തെ ഷാജിൻ അനായാസം അവതരിപ്പിക്കുകയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയും ചെയ്തിരുന്നു. ആ സിനിമയിൽ അത്രയും കിടിലൻ വേഷം ചെയ്തിട്ടും ഷാജിൻ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കാൻ സാധിച്ചിരുന്നില്ല.

പോകെ പോകെ ഷാജിനെ സിനിമകളിൽ കാണാതെയായി. ഈ അടുത്തിടെ ഷാജിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. കൊച്ചി ബ്രോഡ് വെയിൽ ചെരുപ്പുകടയിലാണ് ജോലിയൊന്നും ജീവിതത്തിൽ ഭയങ്കര ദുരിതത്തിലാണെന്നും ഷാജിനെ കുറിച്ച് വാർത്തകൾ വന്നു. അങ്ങനെയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഒരാൾ തട്ടിവിട്ടത്. യഥാർത്ഥത്തിൽ ഷാജിന്റെ ജീവിതം എങ്ങനെയാണ്.

ഷാജിൻ തന്നെ ഈ സംഭവങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാജിൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ആ വാർത്തയിൽ വന്ന ഒരു കാര്യം സത്യമാണ്. ഞാൻ ചെരുപ്പുകടയിൽ തന്നെയാണ് ഉള്ളത്. പക്ഷേ അത് എന്റെ സ്വന്തം കട തന്നെയാണ്. വർഷങ്ങളായി കൊച്ചി ബ്രോഡ് വെയിൽ എനിക്ക് കടയുണ്ട്. ഞാൻ അനിയത്തി പ്രാവിൽ അഭിനയിക്കുമ്പോഴും എനിക്ക് കടയുണ്ടായിരുന്നു.

ദുരിതപൂർണമായ ഒരു അവസ്ഥയിൽ ഒന്നുമല്ല ഞാൻ. ആ പോസ്റ്റ് കടയ്ക്ക് പ്രചാരം നൽകി. പക്ഷേ വ്യക്തിപരമായി എനിക്ക് അത് വല്ലാതെ നെഗറ്റീവ് ആണ് ലഭിച്ചത്. രണ്ടുവെള്ളത്തിൽ ചവിട്ടി മുന്നോട്ട് പോകാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് മാറിയത്. അതുകൊണ്ടാണ് പൂർണമായും കടയിൽ തന്ന ശ്രദ്ധകൊടുത്തത്. ഫാസിൽ സാറിന്റെ സഹായിയായിരുന്നു ഞാൻ. അവസാന നിമിഷം ആ കഥാപാത്രം ചെയ്യാനിരുന്ന നടൻ മാറിയപ്പോഴാണ് അനിയത്തിപ്രാവിലേക്ക് വന്നത്.