‘നടി ഉറങ്ങുന്നത് ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ തമാശ ആണെന്ന് പറഞ്ഞു..’ – അലൻസിയറിന് എതിരെ ശീതൾ ശ്യാം

സംസ്ഥാന ചലച്ചിത്ര ദാനചടങ്ങളിൽ പ്രതേക ജൂറി പരാമർശത്തിന് അർഹനായ നടൻ അലെൻസിയർ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. പെൺ പ്രതിമ തന്ന് പ്രലോഭിക്കരുതെന്നും ആൺപ്രതിമ വേണമെന്നായിരുന്നു അലൻസിയർ പറഞ്ഞത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഒരുപാട് വിമർശനങ്ങൾ വന്നിട്ടുണ്ട്. പക്ഷേ തന്റെ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് അലൻസിയർ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിനയത്രിയും ട്രാൻസ് ജെണ്ടർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം അലൻസിയറിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്.

“ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക് ചെയ്യുമ്പോഴാണ് ഇയാൾ ഞാനിരിക്കെ ഒരു നടിയോട് മോശം വർത്തമാനം പറയുകയും അയാൾ അയാളെ തിരുത്തി സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് എഴുന്നേറ്റ് പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശമായി പെരുമാറാൻ നോക്കുകയും മീടൂ ആരോപണം വരെ ഉണ്ടായിരുന്നു. അന്ന് ആ നടിക്ക് ഒപ്പം ഞാൻ നിന്നുകൊണ്ട് പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക് ചെയ്യുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ ഒരു കമന്റ് പറഞ്ഞു.

“ഓ.. ഡബ്ലു.സി.സി ആളുകളുണ്ട്, സൂക്ഷിച്ച് സംസാരിക്കണം എന്നൊക്കെ. അതെ സെറ്റിലുള്ള പ്രായം ചെന്ന നടി കിടന്ന് ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെയുണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺകുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റ് അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയ്യണെമെന് പറഞ്ഞു. അപ്പോൾ അയാൾ ഇളിച്ച് തമാശ ചെയ്തതാണെന്ന് പറഞ്ഞു. അയാളെ കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കെയോ പറഞ്ഞ് റൂമിൽ നിന്നു പോയി.

ടേക്ക് സമയംപോലും മദ്യലഹരിയിലുള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയമുള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആർട്ടിസ്റ്റായ ഒരാളുടെ അടുത്ത് പറഞ്ഞു വിട്ടു. ഇത് നേരിട്ട് ചോദിക്കാൻ പോലും നാണമായി നിൽക്കുന്ന ഒരാളാണോ അതോ അയാൾ അഭിനയിക്കുകയാണോ? അയാൾ ഒരേസമയം ക്യാമറയ്ക്ക് മുന്നിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ. ആർട്ടിസ്റ്റ് ബേബി. അയാൾക്ക് കൊടുക്കേണ്ടത് ആൺപ്രതിമ അല്ല തങ്കൻ ചേട്ടന്റെ.. പറഞ്ഞാൽ കൂടിപോകും.. മലരേ നിന്നെ കാണാതിരുന്നാൽ..”, ശീതൾ കുറിച്ചു.