‘ഏത് വിമർശനങ്ങളെയും അത് അവരുടെ അഭിപ്രായം അല്ലേ എന്ന് പറയുന്ന ഈ മനുഷ്യനോളം ശുദ്ധത ആർക്കുമില്ല..’ – അഞ്ജു പാർവതി

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ റിവ്യൂവേഴ്സിന് കോപ്പിറൈറ്റ് കൊടുത്ത് വീഡിയോ നീക്കം ചെയ്ത പ്രൊഡക്ഷൻ കമ്പനിയുടെ നടപടിക്ക് എതിരെ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. മമ്മൂട്ടിയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല എന്നാണ് പലരും പറയുന്നത്. അഭിപ്രായം ഈ രാജ്യത്ത് ഇല്ലേയെന്നാണ് പലരും വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ച് ശ്രദ്ധനേടിയ അഞ്ജു പാർവതി മമ്മൂട്ടിയെയും മോഹൻലാലിനെയും താരതമ്യം ചെയ്തു എഴുതിയ പോസ്റ്റാണ് വൈറലാവുന്നത്.

“കോടികൾ മുടക്കി എടുത്ത സിനിമയ്ക്ക് റിലീസ് ദിവസം നെഗറ്റീവ് റിവ്യൂ ചെയ്യുന്നത് ഹീറോയിസം ഒന്നുമല്ല. അസ്സൽ വൃത്തികേട് തന്നെയാണത്. അത് സമ്മതിക്കുന്നു. പക്ഷേ കോപ്പി റൈറ്റ് ഇഷ്യു എന്ന ഉമ്മാക്കി കാട്ടി ആ റിവ്യൂ പിൻവലിപ്പിക്കുന്നത് ഭീരുത്വമാണ്. കാരണം അതേ തമ്പ് നെയിൽ വച്ച് പോസിറ്റീവ് റിവ്യൂ ഇടുമ്പോൾ അവിടെ കോപ്പി റൈറ്റ് ഇഷ്യു ഇല്ലെങ്കിൽ ആ ക്യാപ്‌സ്യൂൾ വിഴുങ്ങാൻ തൽകാലം മനസ്സില്ല! സിനിമ നല്ലതാണെങ്കിൽ ഒരു റിവ്യൂവും നോക്കാതെ ജനം തിയേറ്ററിൽ എത്തും, എത്തിയിരിക്കും!! അതവിടെ നിൽക്കട്ടെ.

പൊതുസമൂഹം വെറും കോപ്രായമായി കാണുന്ന അഭിനവ കോമാളി റിവ്യൂ അൽകുലുത്ത് ടീമിനെ മെഗാസ്റ്റാർ ഫാൻസ്‌ ഭയക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. റിലീസ് ദിവസം ഡാൻസ് അണ്ണൻ വന്നാൽ തല്ലി ഓടിക്കും എന്ന ഭീഷണി തനി ഊച്ചാളിത്തരമാണ്. ഇവന്റെയൊക്കെ റിവ്യൂ പോയിട്ട് മോന്ത കാണുമ്പോഴേ ദൃഷ്ടി മാറ്റുന്നവരാണ് ബോധവും വെളിവും ഉള്ള മനുഷ്യർ. അങ്ങനെയുള്ള ഡാൻസ് അണ്ണനെയൊക്കെ തല്ലി ഓടിക്കും എന്ന് ഭീ.ഷണിപ്പെടുത്തുന്ന ഫാൻസിനെ കാണുമ്പോളാണ് ലാലേട്ടൻ ഫാൻസിന്റെ മെറിറ്റ് മനസ്സിലാവുന്നത്.

സോഷ്യൽ മീഡിയയുടെ തുടക്ക കാലത്ത് സെൽഫി വീഡിയോ വഴി ലാലേട്ടനെ നിരന്തരം പുലഭ്യം പറഞ്ഞിരുന്ന ഒരു സൈക്കോ ഉണ്ടായിരുന്നു. ആക്കിലിപ്പറമ്പൻ എന്നോ മറ്റോ ആണ് പേര്. പിന്നീട് ലക്ഷങ്ങുടെ ഹാഷിഷുമായി തൃശൂരിൽ വച്ച് അവനെ പോലീസ് പൊക്കി എന്ന വാർത്ത കേട്ടിരുന്നു. അവൻ വിളിച്ച തെറിയൊന്നും കേട്ട ഭാവം പോലും ഇല്ലായിരുന്നു ലാലേട്ടന്. പിന്നീട് ചെകുത്താൻ മുതൽ ആറാട്ട് അണ്ണൻ വരെ അങ്ങേർക്കെതിരെ പുലയാട്ട് പറഞ്ഞുക്കൊണ്ടേയിരുന്നു. ആ ചെകുത്താൻ വാ തുറക്കുന്നത് പോലും അദ്ദേഹത്തെയും കുടുംബത്തെയും കുറിച്ച് കുപ്രചരണങ്ങൾ നടത്താനും അസഭ്യം പറയാനും വേണ്ടി ആയിരുന്നു.

ആറാട്ട് സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞു രംഗത്ത് എത്തിയ സന്തോഷ്‌ വർക്കി പിന്നെ ലാലേട്ടനെയും കുടുംബത്തെയും അധിക്ഷേപിക്കുവാൻ മുന്നിൽ നിന്നവനാണ്. ആരും ഇന്നേ വരെ ലാലേട്ടന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിൽ വരരുത് എന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്തിനധികം ഇപ്പോൾ വിവാദ പുരുഷനായ അശ്വന്ത് എത്രയോ ലാലേട്ടൻ സിനിമകൾക്ക് ഭയങ്കര നെഗറ്റീവ് റിവ്യൂ ഇട്ടിട്ടുണ്ട്. വാലിബൻ വേഷം കെട്ടി വന്ന് ആ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നല്കിയ, എത്രയോ റിവ്യൂകൾക്കിടെ ലാലേട്ടൻ ബോട്ടോക്സ് ചെയ്തതിനെ കുറിച്ച് അതിക്ഷേപിച്ച കൊക്കിന് ഇപ്പോൾ മനസ്സിലായി കാണും. സഹിഷ്ണുത എന്നത് എന്തായിരുന്നു എന്നും അസഹിഷ്ണുത എന്നത് എന്താണ് എന്നും.

അശ്വന്ത്‌ ലാലേട്ടൻ സിനിമകൾക്ക് നെഗറ്റീവ് പറയുമ്പോൾ ആഹാ പറയുന്നവർ, അപ്പോൾ മാത്രം കൊക്കിന്റെ റിവ്യൂ നിഷ്പക്ഷമായി പറയുന്ന ഒന്ന് എന്ന് പറയുന്നവർ ഒക്കെ നിലവിൽ കരച്ചിലാണ്. അതേ പോലെ നിലവിൽ യു-ടേൺ എടുത്ത് കൊക്ക് നല്ലവൻ എന്ന് പറയുന്ന മറുപക്ഷവുമുണ്ട്. ഇപ്പോഴും പറയുന്നു സിനിമ എന്ന കോടികൾ മുടക്കുന്ന വ്യവസായത്തെ, കോടികൾ ചിലവ് വരുന്ന സിനിമയ്ക്ക് കൈ കൊടുക്കുന്ന നിർമ്മാതാക്കളെ കുത്തുപ്പാളയെടുപ്പിക്കുന്ന ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിവ്യൂകളോട്, അങ്ങനെ ചെയ്യുന്ന മനുഷ്യരോട് ഒട്ടുമില്ല പ്രിയം.

ഏത് വിമർശനങ്ങളെയും എത്ര വലിയ അപഹാസ്യങ്ങളെയും നിന്ദ്യമായ അധിക്ഷേപങ്ങളേയും അയ്യോ മോനെ, അത് സാരമില്ല, അത് അവരുടെ അഭിപ്രായം അല്ലേ എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്ന ഈ മനുഷ്യനോളം ശുദ്ധത ആർക്കുമില്ല, ഇനി ഒട്ട് ഉണ്ടാവാനും പോണില്ല.. ലാലേട്ടൻ, അങ്ങേര് വേറെ ലെവൽ മനിതൻ തന്നെയാണ്..”, അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിപ്പിൽ കുറിച്ചു. അഞ്ജു എഴുതിയ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.