‘ഇവന്മാർ എനിക്കെതിരെ പറഞ്ഞാൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല..’ – കോൺഗ്രസ്സുകാർക്ക് എതിരെ അഖിൽ മാരാർ

സംഘിപട്ടം നൽകിയതിന് എതിരെ കോൺഗ്രെസ്സുകാർക്ക് എതിരെ തുറന്നടിച്ച് അഖിൽ മാരാർ. താൻ പറയാനുള്ളത് പറയുമെന്ന് അതിന്റെ പേരിൽ വിമർശിച്ചാൽ തനിക്ക് ഒരു മാങ്ങ തൊലിയുമില്ലയെന്നും അഖിൽ പ്രതികരിച്ചു. “ഒരു കൊച്ചു കുറിപ്പ് കൂടി ആവശ്യമുള്ളതുകൊണ്ട് എഴുതുന്നു.. എന്തിനാണോ ഈ അഖിൽ മാരാരെ പോലെയുള്ള സംഘികളെ കോൺഗ്രസ് വേദികളിൽ വിളിക്കുന്നു.. തൃശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യത അതിനുള്ള കാരണങ്ങൾ പറഞ്ഞതാണ് നിലവിലെ സംഘി പട്ടത്തിന് കാരണം.. അങ്ങനെയെങ്കിൽ കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമായി പറയുന്നു.

വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കും.. യുഡിഎഫ് ജയിക്കും എന്നുറപ്പുള്ള സീറ്റുകൾ കൂടുതലും ഘടക കക്ഷികളുടെ സീറ്റായിരിക്കും.. തിരുവനന്തപുരം ശശി തരൂരും, ആറ്റിങ്ങൽ അടൂർ പ്രകാശും, എറണാകുളം ഹൈബി ഈടനും, വയനാട്ടിൽ രാഹുൽ ഗാന്ധിയും ഉൾപ്പെടെ 8-സീറ്റുകൾ യുഡിഫ് മുന്നണിക്ക് ഏറെ കുറെ ഉറപ്പിക്കാം.. ബാക്കിയുള്ള മണ്ഡലങ്ങളിൽ തൃശൂർ ഒഴികെ ഇടത് ആധിപത്യം ഉണ്ടാകാനുള്ള സാഹചര്യമാണ്.

തൃശൂരിൽ സിപിഎം സുരേഷ് ഗോപിയെ ജയിപ്പിക്കും പകരം വീണ വിജയനെ കേന്ദ്രം രക്ഷിക്കും എന്ന കാപ്സ്യൂൾ കെ.എം ഷാജി കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പരാമർശിച്ചത് തോൽവി മുൻകൂട്ടി കണ്ടത് കൊണ്ടാണെന്ന് മനസിലാക്കാം.. എന്നെ വിമർശിക്കുന്ന ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ട് നടക്കുന്ന സമൂഹവുമായി യാതൊരു ബന്ധവും ഇല്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായ കുറച്ചു പേർ.. അതിൽ സ്വന്തം വാർഡിൽ മത്സരിച്ചാൽ ജയിക്കാത്തവർ മുതൽ നിയമസഭയിൽ അപ്പന്റെ കുണ്ടിതഴബിൽ മത്സരിച്ചവരുമുണ്ട്.

അവന്മാർ അറിയാൻ ലക്ഷ്വദ്വീപ് വിഷയം വന്നപ്പോൾ ജനം ടിവിയിൽ പോയിരുന്നു ബിജെപിയുടെ നിലപാടിനെ വിമർശിച്ച എന്നെ നിങ്ങൾക്ക് ഓർമ ഇല്ലെങ്കിലും പ്രഹുൽ പോടാ പട്ടേൽ എന്ന പേരും ട്രോളും ഓർമ ഉണ്ടാവും.. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ വയനാടിനെ പാകിസ്ഥാനാക്കി മാറ്റാൻ ശ്രമിച്ച അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഞാൻ പറഞ്ഞതും നിങ്ങൾക്ക് അറിയില്ല. മനുഷ്യരേക്കാൾ ബിജെപിയ്ക്ക് പ്രിയം ദൈവങ്ങൾ ആണെന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഓർമ ഉണ്ടാവില്ല.. ബിഗ് ബോസ്സിൽ ജയിച്ച ശേഷം ചാണ്ടി ഉമ്മന്റെ പ്രചാരണ സ്ഥലത്ത് പോയതും നിങ്ങൾക്ക് ഓർമയില്ല..

രമേശ്‌ ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ സുധാകരൻ തുടങ്ങിയ നേതാക്കളുടെ ക്ഷണപ്രകാരം വിവിധ കോൺഗ്രസ് പരിപാടികളിൽ പങ്കെടുത്തതും നിങ്ങൾക്ക് ഓർമയുണ്ടാകില്ല. കരളുപോയവൻ കള്ള് കുടിച്ചാൽ അവൻ ചത്തുപോകുമെന്ന് പറയാൻ എംബിബിഎസ് ഒന്നും പഠിക്കണ്ട.. അതുകൊണ്ട് തന്നെ സത്യങ്ങൾ തുറന്ന് പറഞ്ഞുതന്നെ ഞാൻ മുന്നോട്ടു സഞ്ചരിക്കും.. എന്തായാലും സംഘിയായി.. ഇത് കൂടി പറയുന്നു.. ഹൈന്ദവ ബോധം ഉള്ള മതേതര മൂല്യം ഉള്ള ഒരു ഭാരതീയനായി എന്റെ നാടിനും ഈ നാടിന്റെ സത്വബോധവും സംസ്കാരവും അറിവും നശിപ്പിക്കാൻ കൂട്ട് നിൽക്കില്ല.

ദേശീയ ബോധം ഉയർത്തി പിടിക്കാൻ ഒരു മതത്തെയും ഭയക്കാത്ത ഒരു കോൺഗ്രസുകാരൻ ഉണ്ടെങ്കിൽ അതിലൊരാൾ ഞാൻ ആയിരിക്കും.. അതല്ല മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതുമാണെങ്കിൽ ഞാൻ ആക്കൂട്ടത്തിൽ പെടില്ല.. എത്രയും വേഗം കെപിസിസിക്ക് നിങ്ങൾ ഒരു നിവേദനം കൊടുക്കുക കോൺഗ്രസ്സുകാർ അഖിൽ മാരാരെ വിളിക്കരുത്.. കാരണം അയാൾ ഒരു ഭാരതീയബോധമുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള, കപട മതേതരത്വം പറയാത്ത, യഥാർത്ഥ ബോധമുള്ള, പാവപെട്ടവരെ മനസിലാക്കാൻ ബോധമുള്ള

അതിലുപരി ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചവരുടെ മുന്നിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു ജീവിതത്തോട് പടവെട്ടി ജയിച്ചവനാണെന്ന്. നമ്മൾക്കോ നട്ടെല്ലില്ല, അതുള്ളവരെ നമ്മൾ എന്തിന് വിളിക്കണം.. സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ 100 ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്ക് എതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല.. എന്നിരുന്നാലും പാർട്ടിക്കുള്ളിൽ എന്റെ പേരിൽ ഒരടി വേണ്ട.. ആരും ദയവ് ചെയ്ത് എന്നെ ഒരു രാഷ്ട്രീയ പരിപാടിയിലും ക്ഷണിക്കരുത്..’, അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.