‘എന്റെ സഹോദരിയെ മൂന്നാം കിടയാക്കുന്നത് എന്തിന്, നിങ്ങൾ ഉണ്ടായിരുന്നോ അവിടെ..’ – തുറന്നടിച്ച് അഭിരാമി സുരേഷ്

സഹോദരി അമൃത സുരേഷിന് എതിരെ മോശമായ രീതിയിൽ വീഡിയോ ചെയ്ത യൂട്യൂബർക്ക് എതിരെ അഭിരാമി സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിരാമി തന്റെ പ്രതികരണം അറിയിച്ചത്. അഭിരാമിയുടെ വാക്കുകൾ, “വിവാഹ മോചനത്തിന്റെ പേരിൽ കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങൾ നശിപ്പിച്ചത് ഇങ്ങനെയാണ്. ആ അടിക്കുറിപ്പ് നോക്കൂ! ഇത് എന്റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുന്നു?! ബുൾഷിറ്റ്!!

ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാൽ, സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മർദ്ദത്തിനും ഭീഷണികൾക്കും ശേഷം അവരുടെ വീഡിയോകളിൽ നിങ്ങൾക്ക് അവരെ കാണാൻ കഴിയും. പക്ഷേ അത് എക്കാലവും നിലനിൽക്കില്ല. ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങൾക്ക് അദ്ദേഹത്തിനെ അറിയാമെങ്കിൽ ആരെങ്കിലും എനിക്ക് നമ്പർ കൈ മാറൂ, എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്! ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രം.. ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവർക്ക് കുറച്ചു ഭീഷണി കോൾസ് വരുന്നുണ്ട്.

അത് അവിടെ നിക്കട്ടെ.. ഈ ചേട്ടൻ പറയുന്നത് കേട്ടാൽ, ചേട്ടൻ കൂടെ ഉണ്ടായിരുന്നപോലെ ആണല്ലോ. ഈ പറയുന്ന ആൾടെ കൂടെ ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാലേ കണ്ടോ അതോ ആരങ്കിലും അങ്ങനെ പപറയാൻ പറഞ്ഞോ? സത്യമേ പറയൂ എന്ന ടാഗ്‌ ലൈൻ കണ്ടു യൂട്യൂബിൽ.. അങ്ങനെയെങ്കിൽ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്റെ സത്യവിസ്താരം അറിയാമോ? എന്നാൽ അതിന്റെ തെളിവ് നിരത്തട്ടെ. അവനവൻ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്കാര ശൂന്യതയുമല്ല ഇവിടെ.

18 വയസ്സിൽ നടന്ന വിവാഹത്തിന് ശേഷം, ഡിവോഴ്സിന് ശേഷം, എന്റെ ചേച്ചിക്ക് ഉണ്ടായ എന്റെ കുടുംബത്തിന് ഉണ്ടായ പ്രശ്നങ്ങളെപ്പറ്റി ഈ വീഡിയോ ഇടുന്നയാൾക്ക് എന്തറിയാം? ആ കല്യാണം നടക്കുമ്പോ തന്നെ പക്വത പ്രാപിച്ച പ്രായമായിരുന്നു ചിലർക്ക്. കൂട്ടുക്കാരുമൊത്ത് ഈ പറയുന്ന കാര്യങ്ങൾ ഒക്കെ കല്യാണത്തിന് മുമ്പ് ചെയ്ത് കൂട്ടിയ ആളുകൾ ഇവിടെ നന്മകാണിച്ചുനടക്കുന്നു. ഇതേ സമയം കല്യാണ ശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കിൽ ഇതേ സത്യവാൻ എന്ത് പറഞ്ഞേനെ!

ഒരുപാട് സപ്പോർട്ട് കിട്ടും.. കാരണം ഈ നാട് നെപോറ്റിസം അത് പോലെയുള്ള കാട്ടികൂട്ടലുകൾക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ടാണ്. ഈ വീഡിയോ 30കെ വ്യൂസ് മുകളിലുണ്ട്‌. നിങ്ങൾ പറഞ്ഞിരിക്കുന്നത് കേട്ടാൽ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെപോലെയും ഒക്കെ ആണലോ.. ഞാൻ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ ഞങ്ങളുടെ കുടുംബത്തിൽ. പിന്നെ നിങ്ങൾക്ക് ഇങ്ങനെ ഒരു ചീപ്പ്സ്റ്റോറി റിയൽ ആണെന്ന് വിശ്വസിക്കാൻ പാകത്തിന് സംസാരിച്ചെടുത്തു ഒരുപെണ്ണിനെ, പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവ.ധം ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു?

ഇതുവരെ ഒരു ഓപ്പൺ സ്പേസിൽ, പറയുന്ന ആൾടെ ഒരുകാര്യവും ഞങ്ങൾ പറഞ്ഞിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല. ഒരുപാട് കോടികൾ ആസ്തി തട്ടിഎടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുത്തിയെങ്കിലും സത്യത്തിൽ ഞങ്ങൾ കഷ്ടപെട്ടാലെ ഞങ്ങൾക്ക് ഒരു സേഫ് ഭാവി ഉണ്ടാവുകയ്യുള്ളു. ദൈവം എന്ന് ഞാൻ വിശ്വസിക്കുന്ന ശക്തി.. സത്യം എന്ന ദൈവം, ഒരുനാൾ വൈകാതെ തിരിച്ചടിക്കും. അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ!!

കുറെ കാലം മൗനം പാലിച്ചു.. സമയം കൊണ്ടും മനസ്സ് കൊണ്ടും, ഫോക്കസ് കൊണ്ടും ഇത്തരം കാര്യങ്ങൾക്ക് കളഞ്ഞാൽ കഥ പറഞ്ഞു നടക്കുന്ന ആളുകൾ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല.. എന്നിട്ട് ഞങ്ങളുടെ അച്ഛൻ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിന് ഇനി സപ്പോർട്ടുംകൊണ്ട് വന്നിരിക്കുന്നു. എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ആകുമായിരുന്നു. അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരിക്കുന്നു! എന്നാലും അങ്കിളിനെയോ ചേട്ടനെയോ മറ്റെന്തായാലും നാണക്കേട്..”, അഭിരാമി കുറിച്ചു.