‘ഇത് നടന്നത് കേരളത്തിൽ ആയതുകൊണ്ട് മറ്റൊരു ഒറ്റപ്പെട്ട സംഭവമായേക്കാം..’ – രോഷം പ്രകടിപ്പിച്ച് വിവേക് ഗോപൻ

ആലുവയിൽ അഞ്ചുവയസ്സുകാരി കൊ ല്ലപ്പെട്ട സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് നോക്കുകുത്തിയായി നിന്നുവെന്നാണ് പലരുടെയും ആരോപണം. കാണാനില്ലെന്ന് അറിഞ്ഞിട്ടും, പ്രതിയെ കിട്ടിയിട്ടും കുട്ടിയുടെ മൃദദേഹം കിട്ടുന്നവരെ കാത്തിരിക്കേണ്ടി വന്നു പൊലീസിന്! ഈ സംഭവങ്ങൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് സിനിമ, സീരിയൽ താരമായ നടൻ വിവേക് ഗോപൻ. ഫേസ്ബുക്കിൽ കുറിപ്പിലൂടെയാണ് വിവേക് പ്രതികരിച്ചത്.

“മരണം പോലും തെല്ലൊന്ന് മടിച്ച് നിന്നിട്ടുണ്ടാകും! ആ പിഞ്ചു പ്രാണനെ അടർത്തി കൊണ്ടുപോയ നിമിഷങ്ങളിൽ.. വെറും 5 വയസ്സ് മാത്രം! ഈ പിഞ്ചുകുഞ്ഞിലും കാമം കണ്ടെത്താൻ ശ്രമിച്ചവനെ, കൊ ന്നു കളഞ്ഞവനെ, ഇവന് ‘മനുഷ്യനല്ല മൃഗമാണ്’ എന്ന് ആരും വിശേഷിപ്പിക്കരുത്, കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാ മവെറിപൂണ്ട് പിച്ചിച്ചീന്തി കൊ ന്നിട്ടില്ല. ഇത് നടന്നത് കേരളത്തിൽ ആയതുകൊണ്ട് മറ്റൊരു ഒറ്റപ്പെട്ട സംഭാവയേക്കാം!

ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയെ ചൂഷണം ചെയ്‌ത്‌ മധുരം വാങ്ങിനൽകി പട്ടാപകൽ പിച്ചിച്ചീന്തിയപ്പോൾ ജീവന് വേണ്ടി അതെ നിഷ്കളങ്കതയോടെ നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിന്റെ ഉള്ളിൽ ഒരിറ്റ് ദയയുടെ ലാഞ്ചന പോലുമുണ്ടായില്ല. കണ്ണടയുന്നതിന് മുമ്പ് അവൾ നാം ഒരൊത്തൊരെയും നോക്കി കാണില്ലേ? അവൾ ഈ ലോകത്തെ നോക്കി അവസാനമായി ഒന്നുകൂടി പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ? ആരോടും പരാതി ഒന്നും പറഞ്ഞിട്ടുണ്ടാകില്ല അവൾ, പരിഭവുമുണ്ടാകില്ല. എങ്കിലും പറയണം, തുറന്നുപറയണം നാം ഓരോത്തരും!

തെറ്റ് ചെയ്തവർ നാം തന്നെ ആണ്. ആർക്കും ഏത് നാട്ടിലും തൊഴിൽ ചെയ്‌ത്‌ ജീവിക്കാൻ അവകാശമുണ്ട്. പക്ഷേ എല്ലാത്തിനും ഒരു വ്യവസ്ഥയുണ്ടാകണം. ഇതൊക്കെ എത്ര പറഞ്ഞതും കേട്ടതുമാണ്. ഒന്നുപറഞ്ഞ് അവസാനിപ്പിക്കാം ഈ സംഭവമുണ്ടായ ആലുവയിൽ തന്നെ എത്ര അന്യസംസ്ഥാന തൊഴലാളികളുണ്ട്. അവർ ഏത് നാട്ടിൽ നിന്നും വരുന്നു? അവരുടെ മുൻകാല ജീവിതം എങ്ങനെ ആയിരുന്നു? ഇതിൽ ഒന്നും ഭരണകൂടത്തിനോ പൊലീസിനോ വ്യക്തതയില്ല. കണക്കുമില്ല. എല്ലാം ഊഹമാണ്.

ഓ മറന്നു. ഇത് ഒന്നും പറയാൻ പാടില്ലല്ലോ.. ക്ഷമിക്കുക! വ്യവസ്ഥയോ? കണക്കോ? എന്തിന്! നമ്മൾ പ്രബുദ്ധരല്ലേ? വരൂ ഒറ്റപ്പെട്ട സംഭവങ്ങൾ അടിക്കടിയുണ്ടാകുമ്പോൾ നമ്മുക്ക് ഹാഷ് ടാഗുകൾ നിരത്തി ആശ്വസിക്കാം! ചാനൽ ചർച്ചകളിൽ വിധി നിർണയിക്കാം! നമ്മുക്ക് ഉറങ്ങാം.. ഉണരുമ്പോൾ മറ്റൊരു കുഞ്ഞിന്റെ തേങ്ങൽ കാതിൽ മുഴങ്ങിയേക്കാം! പുതിയ ഹാഷ് ടാഗുമായി വീണ്ടും ഒത്തുകൂടാം! കൂടുതൽ ഒന്നും പറയുന്നില്ല..”, വിവേക് ഗോപൻ കുറിച്ചു.