‘മകൾ മരിച്ച് ഒമ്പതാം നാൾ സിനിമ പ്രൊമോഷന് എത്തി വിജയ് ആന്റണി, വന്നത് രണ്ടാമത്തെ മകൾക്കൊപ്പം..’ – വീഡിയോ

മകളുടെ വേർപാടിന്റെ വേദന ഉള്ളിൽ നിൽക്കുമ്പോഴും താൻ അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് നടൻ വിജയ് ആന്റണി. ‘രത്തം’ എന്ന വിജയ് ആന്റണി നായകനായി എത്തുന്ന പുതിയ സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ് അദ്ദേഹം തമിഴ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. പിന്നീട് പ്രസ്സ് മീറ്റും കുറച്ച് മാധ്യമങ്ങൾക്ക് അഭിമുഖവും വിജയ് ആന്റണി കൊടുത്തിരുന്നു.

രണ്ടാമത്തെ മകളായ ലാറയ്ക്ക് ഒപ്പമാണ് വിജയ് ആന്റണി പ്രസ്സ് മീറ്റിൽ എത്തിയത്. മൂത്തമകളായ മീരയുടെ വിയോഗത്തെ കുറിച്ച് അദ്ദേഹം അഭിമുഖങ്ങളിൽ സംസാരിക്കാൻ തയാറായില്ല. ഈ കാര്യം നിർമ്മാതാക്കൾ ആദ്യം തന്നെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. എങ്കിലും എങ്ങനെയാണ് ഇത്രയും പോസിറ്റീവായി ഇരിക്കാൻ കഴിയുന്നതെന്ന് ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ അതിന് മറുപടി വിജയ് നൽകിയിരുന്നു.

“ഒന്നും പ്ലാൻ ചെയ്തു സംഭവിക്കുന്നതല്ല. കുട്ടികാലം മുതൽ എന്റെ ജീവിതത്തിൽ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായി എന്നിൽ മാറ്റങ്ങൾ വരാറുണ്ട്. എല്ലാത്തിനെയും ഞാൻ നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാൻ മറക്കാറില്ല. അത് എന്റെ മനസ്സിനെ കൂടുതൽ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെയാകുന്നത്. ഞാൻ സംസാരിക്കുന്ന ഒന്ന്, രണ്ട് വീഡിയോസ് ആളുകൾക്ക് കണക്ട് ആയിട്ടുണ്ട്..”, വിജയ് ആന്റണി പറഞ്ഞു.

സെപ്തംബർ 19-നായിരുന്നു വിജയ് ആന്റണിയുടെ മകൾ മീര വീട്ടിൽ തൂങ്ങിമ രിച്ച നിലയിൽ കാണുന്നത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു മീര. അതുകൊണ്ട് തന്നെ എല്ലാവരും ഞെട്ടലിലായിരുന്നു. മാനസികമായി ചില സംഘർഷങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ മകൾ ആത്മഹ ത്യ ചെയ്തത്. വിജയ് ആന്റണിയുടെ ജീവിതത്തിൽ നടന്ന ഒരു സ്വകാര്യ ദുഖം സിനിമയെ ബാധിക്കരുതെന്ന് കരുതിയാവാം അദ്ദേഹം പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തതെന്ന് പലരും കമന്റുകൾ ഇട്ടിരുന്നു.