‘വ്യവസായിയിൽ നിന്ന് 16 കോടി തട്ടി! സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരദമ്പതികളാണ് സിനിമ നിർമാതാവായ രവീന്ദർ ചന്ദ്രശേഖറും ഭാര്യ നടി മഹാലക്ഷ്മിയും. ഇരുവരും വിവാഹിതരായ ശേഷം സാമൂഹിക മാധ്യമങ്ങളിൽ വലിയ സൈബർ അറ്റാക്കാണ് നേരിടേണ്ടി വന്നിട്ടുള്ളത്. രവീന്ദറിനെ ബോഡി ഷെയിം ചെയ്യുകയും മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ട് കൂടെ കൂടിയതാണെന്നുമൊക്കെ വിമർശനങ്ങൾ വന്നിരുന്നു.

ഇപ്പോഴിതാ രവീന്ദറുമായി ബന്ധപ്പെട്ട് വലിയയൊരു വാർത്ത വന്നിരിക്കുകയാണ്. തട്ടിപ്പ് കേസിൽ രവീന്ദറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്തുവെന്ന കേസിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ബാലാജി നൽകിയ പരാതിയിലാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 2020-ലാണ് പരാതിക്ക് ഇടയായ സംഭവം നടക്കുന്നത്.

ഒരു പവർ പ്രൊജക്റ്റ് ആരംഭിക്കാമെന്ന രീതിയിൽ ബാലാജിയിൽ നിന്ന് രവീന്ദർ 158,320,000 രൂപ കൈപ്പറ്റിയത്. പണം കൈപറ്റി കഴിഞ്ഞ് ബിസിനസ് ആരംഭിക്കുകയോ ആ പണം തിരകെ നൽകുകയോ ചെയ്തിരുന്നില്ല. ഇപ്പോൾ രവീന്ദറിനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ പണം നിക്ഷേപിക്കാൻ രവീന്ദർ വ്യാജരേഖ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

ബാലാജി പൊലീസിൽ പരാതി നൽകിയതോടെ രവീന്ദർ ഒളുവിൽ പോവുകയും കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കുകയും ചെയ്തു. രവീന്ദറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ മാസം ആദ്യമായിരുന്നു രവീന്ദറും മഹാലക്ഷ്മിയും തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. ആ പോസ്റ്റിന് താഴെ മഹാലക്ഷ്മിയ്ക്ക് എതിരെ ഇപ്പോൾ ധാരാളം കമന്റുകളും വന്നിട്ടുണ്ട്. പണം നോക്കി കെട്ടിയത് തട്ടിപ്പുകാരനെ ആയിപോയല്ലോ എന്നൊക്കെ ചിലർ കമന്റും ഇട്ടിട്ടുണ്ട്.