‘ഇവളെ അഴിച്ചുവിട്ടിരിക്കുകയാണോ, ആണാണെന്ന് പറയാൻ നിനക്ക് നാണമില്ലേ..’ – സ്ത്രീകൾ അയച്ച മെസ്സജിനെ കുറിച്ച് ജീവ ജോസഫ്

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഒരു താരദമ്പതികളായ അവതാരകരാണ്‌ ജീവ ജോസഫും അപർണ തോമസും. സീ കേരളത്തിലെ സരിഗമപ എന്ന ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി ഒരുപാട് ആരാധകരെ നേടിയ ജീവ, പിന്നീട് ഭാര്യയ്ക്ക് ഒപ്പം മറ്റൊരു ഷോയിൽ അവതാരകനായി. ഇപ്പോഴിതാ ജീവയും അപർണയും ചേർന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ ടോക്സിസിറ്റിയെ കുറിച്ചും ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.

“ടോക്സിസിറ്റിയെ കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് ജീവ കാര്യങ്ങൾ തുറന്നു പറഞ്ഞത്. “സോഷ്യൽ മീഡിയയെ ഇതിന് മാത്രം ഉപയോഗിക്കുന്ന കുറച്ച് ആളുകളുണ്ട്. ഈ വീഡിയോയുടെ താഴെ തന്നെ ഇതിനെതിരെ സംസാരിക്കുന്ന ആളുകളുണ്ടാവും. ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയെ ഡിപെൻഡ് ചെയ്തു ജീവിക്കുന്നുണ്ട്. സോഷ്യൽ മീഡിയയെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നമ്മുക്കൊരു ഐഡിയയും ഇതുവരെ കിട്ടിയിട്ടില്ല. അത്ര വലിയ പ്ലാറ്റഫോമാണ് ഇത്. ആ പ്ലാറ്റഫോറിമിനെ ഒരാളോടുള്ള ദേഷ്യം കൊണ്ട് കുറ്റം പറയാനും തെറി വിളിക്കാനും വായിൽ തോന്നിയത് എന്തും വിളിച്ചു പറയാവുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്.

ഇതിനെ എത്ര പോസറ്റീവ് ആയിട്ടും എത്ര ക്രീയേറ്റീവ് ആയിട്ടും ഉപയോഗിക്കാം. വളരെ നാളെ ഉദ്ദേശത്തോടെ ചെയ്യുന്ന ഒരു വീഡിയോയുടെ താഴെ പോലും മോശം പറയുന്ന ആളുകൾ എത്ര പേരെ എണ്ണിയെടുക്കാം. നിങ്ങൾക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ കാണേണ്ട, നിങ്ങൾക്ക് മാറ്റാം, എല്ലാം ഈ വിരൽ തുമ്പിലല്ലേ? ഇത് പറഞ്ഞാൽ മാറാത്തതുമില്ല, എന്നാൽ നാളെ ഞാൻ ഇവരുടെ ശത്രുവുമാകും. ഇതൊക്കെ നമ്മളെയും ഒരുപാട് ബാധിക്കുമെന്ന് ഇവർ മനസ്സിലാക്കണം.

നമ്മുക്ക് ഈ നാട്ടിൽ ഒരാളെ സഹായിക്കാൻ പോലും പറ്റില്ല. അതിനൊക്കെ ആളുകൾ വേറെ രീതിയിലാണ് കാണുന്നത്. ഇവൻ വലിയ നന്മമരം, ഞാൻ ഇപ്പോൾ ഇവളെ ഇവളുടെ ഇഷ്ടത്തിന് വിട്ടാൽ പറയും, എന്നിട്ട് നിനക്ക് നിന്റെ ഇഷ്ടത്തിന് നടക്കാനല്ലേ? ഇതൊന്നും ഞാൻ ആലോചിക്കാത്ത കാര്യമായിരിക്കും. ഞാനിങ്ങനെയൊക്കെയാണ്, എനിക്ക് ഇത്രയും ഫ്രീഡം തരുന്നുണ്ടെന്ന് അപർണ പറഞ്ഞാൽ പോലും, ഒരു ഗ്രൂപ്പ് ഓഫ് ആളുകളുടെ മെസ്സേജുകൾ വരാറുണ്ട്.

നീ ആണാണോടാ, നീ ഇങ്ങനെ അവളെ അഴിച്ചു വിട്ടിരിക്കുകയാണോടാ. (ഞാനൊരു ബി ക്കിനിയിട്ടാൽ പറയും, നിന്റെ ഭർത്താവിനെ കാണിച്ചാൽ പോരെ നാട്ടുകാരെ കാണിക്കണോ, അപർണ ഇടയ്ക്ക് പറഞ്ഞു). എനിക്ക് സ്ത്രീകൾ മെസ്സേജ് അയച്ചിട്ടുണ്ട്. നിനക്ക് നാണമില്ലേ, നീയൊരു ഭർത്താവ് ആണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ? ഇത് ഞാൻ തലയിൽ എടുത്തുവച്ചാൽ ഞങ്ങളുടെ ഫാമിലി ലൈഫ് എന്താകും?”, ജീവ പറഞ്ഞു. അങ്ങനെയൊരു ആളാണെങ്കിൽ താൻ ജീവയെ ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു.