‘എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുക്കാൻ ആണോ എന്ന് സംശയം..’ – തൊപ്പിയുടെ അറസ്റ്റിൽ മല്ലു ട്രാവലർ

അറസ്റ്റിലായ യൂട്യൂബർ തൊപ്പിയ്ക്ക് പിന്തുണയുമായി മറ്റൊരു യൂട്യൂബറായ ഷാക്കിർ സുബാൻ എന്ന മല്ലു ട്രാവലർ. ഫേസ്‍ബുക്ക് പേജിലൂടെയാണ് തൊപ്പിയെ പിന്തുണച്ച് രംഗത്തുവന്നത്.തൊപ്പിയെന്ന് വിളിക്കുന്ന നിഹാദ്‌, അവന്റെ വീട്ടിലെ മുറിയിൽ ഇരുന്ന് തനിക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കുന്നു. അതിനിടയിൽ ഒരു ചാനൽ ടിം, അവരുടെ റീച്ചിന് വേണ്ടി അവന്റെ ഇന്റർവ്വ്യൂ ചെയ്യുന്നു. അത്‌ ലക്ഷക്കണക്കിന് ആളുകൾ കാണുന്നു. അതുകണ്ട് മറ്റു ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും തൊപ്പിയുമായി ബന്ധപ്പെട്ട് വീഡിയോസുണ്ടാക്കി റീച്ചുണ്ടാക്കുന്നു.

തൊപ്പി റീച്ചായിയെന്ന് കണ്ടപ്പോഴാണ് വളാഞ്ചേരിയിലെ കട ഉടമ ഉദ്‌ഘാടനത്തിന് കൊണ്ടുവരുന്നത്‌. തൊപ്പിയെന്ന ക്യാരക്ടർ 90 ശതമാനവും സംസരിക്കുന്നതും നല്ല വാക്കുകൾ അല്ലെന്ന് വ്യക്തമായി അറിയുന്ന ആ കട ഉടമ എന്തുകൊണ്ട് ആ പരിപാടിക്ക്‌ ക്ഷണിച്ചു. അങ്ങനെ ക്ഷണിച്ചാൽതന്നെ ആ ചെക്കനെ നിയന്ത്രിക്കേണ്ട? ചുരുക്കി പറഞ്ഞാൽ എല്ലാരും അവരവരുടെ ലാഭത്തിനുവേണ്ടി ആ ചെക്കനെ ഉപയോഗിച്ചു. വാതിൽ ചവിട്ടിപൊളിച്ചുള്ള ആക്ഷൻ ഹീറോ അറസ്റ്റുവരെ പ്രഹസനമായിട്ടെ തോന്നുന്നുള്ളൂ.

എസ്.എഫ്.ഐ നേതാക്കളുടെ വ്യാജസർട്ടിഫിക്കറ്റ്‌ വിവാദം മുക്കാനുള്ള പ്രവർത്തിയാണോ എന്നുവരെ സംശയമുണ്ട്. ഏഴ് ദിവസം തപ്പിയിട്ടു പൊക്കാൻ പറ്റിയില്ല പോലും!! തൊപ്പിയെന്ന ചാനലിൽ വരുന്ന വീഡിയോസിനോട്‌ യോജിപ്പില്ല. എന്നുവെച്ച് ആ ചെക്കനെ വെറുപ്പൊടെ കാണാനുമാവില്ല. കാരണം ഓരോ മനുഷ്യന്റെയും ജീവിതാനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുന്നു. മറ്റുള്ളവർക്ക്‌ അത്‌ സ്വീകാര്യമാവണമെന്നില്ല. മലയാളത്തിൽ വൾഗ്ഗറായി വീഡിയോ ചെയ്യുന്ന ഒരുപാട്‌ സ്ത്രീകളുണ്ട്. അവർക്കൊന്നും ഇങ്ങനെയുള്ള നിയമങ്ങൾ ബാധകമല്ലേ.

ഈ വിഷയത്തിൽ ആ ചെക്കനെ നിയമനടപടികളിൽ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമയ്ക്ക് മാത്രമാണ്. വിവാദങ്ങളെല്ലാം അവസാനിച്ച്‌ നല്ല വിഡിയോസുമായി തിരിച്ചുവരട്ടെ.. ജനങ്ങൾ സ്വീകരിക്കും.. ഒരു മനുഷ്യന്റെ ജീവിതം തകർക്കാൻ നോക്കാതെ അവനെ തിരുത്തി, തിരിച്ചുകൊണ്ടുവരാൻ നോക്കൂ.. കാരണം ഈ വിഷയത്തിൽ നമ്മൾ എല്ലാം കുറ്റക്കാർ ആണ്..”, തൊപ്പിയെ പിന്തുണച്ച് കൊണ്ട് മല്ലു ട്രാവലർ പോസ്റ്റ് ഇട്ടു. നിരവധി പേരാണ് അതിന് കമന്റുകളുമായി എത്തിയത്.